വെസ്റ്റ് യോര്‍ക്ക്‌ഷെയര്‍: യുക്രെയ്ൻ- റഷ്യ യുദ്ധത്തിനിടിയില്‍ അഭയാര്‍ത്ഥിയായി എത്തിയ 22 കാരിക്കൊപ്പം അഭയം കൊടുത്ത വീട്ടിലെ ഗൃഹനാഥന്‍ ഒളിച്ചോടി. വെസ്റ്റ് യോര്‍ക്ക്‌ഷെയറിലെ ബ്രാഡ്‌ഫോര്‍ഡില്‍ താമസിച്ചിരുന്ന ടോണി ഗാര്‍നെറ്റാണ് ഉക്രൈന്‍ സ്വദേശിനിയായ സോഫിയ കര്‍ക്കാഡിമിനൊപ്പം ഒളിച്ചോടിയത്. യുദ്ധം ആരംഭിച്ചതോടെ പടിഞ്ഞാറന്‍ ഉക്രൈനിലെ ലിവിവ് നഗരത്തില്‍ നിന്നും പാലയാനം ചെയ്ത് എത്തിയതാണ് സോഫിയ. ഇവിടെയെത്തിയ സോഫിയയ്ക്ക് ടോണിയും ഭാര്യ ലോര്‍ണ ഗാര്‍നെറ്റും അഭയം നല്‍കുകയായിരുന്നു.
ഇതിനിടയില്‍ ടോണിയും സോഫിയും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ ഒളിച്ചോടാന്‍ തീരുമാനിച്ചത്. താന്‍ 22-കാരിയുമായി പ്രണയത്തിലാണെന്നും അവളുടെ കൂടെ ജീവിതകാലം മുഴുവന്‍ ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞായിരുന്നു ടോണി ഇറങ്ങിപ്പോയത്.
‘ഞങ്ങള്‍ വളരെ പെട്ടെന്നാണ് ഇഷ്ടത്തിലായത്. ആദ്യ കാഴ്ചയില്‍ തന്നെ എനിക്ക് ടോണിയെ ഇഷ്ടമായി. ഞങ്ങളുടെ പ്രണയകഥ കേള്‍ക്കുന്നവര്‍ എന്നെ കുറ്റപ്പെടുത്തിയേക്കാം. പക്ഷെ ഞങ്ങള്‍ ഒരുപാട് സന്തോഷത്തിലാണ്’, സോഫിയ പറയുന്നു. വീട്ടില്‍ നിന്നും ഇറങ്ങിപോയ സോഫിയയും ടോണിയുമിപ്പോള്‍ ടോണിയുടെ വീട്ടിലാണ് താമസം.