ആലപ്പുഴ: വിദ്യാത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപം ഉന്നയിച്ചെന്ന പരാതി ലഭിച്ചതോടെ ചേർത്തല എസ്എച്ച് നഴ്സിങ് കോളേജ വൈസ് പ്രിൻസിപ്പൾക്കതിരെ നടപടി. സംഭവത്തിൽ ആരോപണ വിധേയയായ വൈസ് പ്രിൻസിപ്പാൾ പ്രീതാ മേരിയെ സസ്പെന്റ് ചെയ്തു. നഴ്സിങ് കൗൺസിലിന്റേതാണ് നടപടി. ഇപ്പോഴത്തെ നടപടിക്ക് പിന്നാലെ കോളേജിനെതിരെയും നടപടി വന്നേക്കും.
ചേർത്തല എസ്.എച്ച്. നഴ്സിങ് കോളേജിലെ വൈസ് പ്രിൻസിപ്പാൾ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരുന്നു. വൈസ് പ്രിൻസിപ്പൽ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേർത്തല എസ്എച്ച് നഴ്സിങ് കോളേജിനെതിരെ ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിങ് കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നു.
ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിൻസിപ്പൽ ചിത്രീകരിക്കുന്നതായി കുട്ടികൾ പരാതിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. അദ്ധ്യാപകരുടെ ചെരിപ്പും ഓപ്പറേഷൻ തിയേറ്ററിലെ കക്കൂസും വരെ വിദ്യാർത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടിൽ പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു.
‘ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാൻ പാടില്ല. കണ്ടാൽ അത് വിദ്യാർത്ഥികൾ തമ്മിലുള്ള സ്വവർഗ ലൈംഗിക ബന്ധമായി വൈസ് പ്രിൻസിപ്പൽ ചിത്രീകരിക്കും എന്നായിരുന്നു ആരോപണം. വസ്ത്രത്തിൽ ചുളിവുകൾ കണ്ടാലും ഇതേ സ്ഥിതിയാണെന്നാണ് മൂന്നാം വർഷ, നാലാം വർഷ നഴ്സിങ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിൽ ഞെട്ടിക്കുന്നതാണ് വിദ്യാർത്ഥികളുടെ ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയിൽ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്.
ക്ലിനിക്കൽ ഡ്യൂട്ടിയിലുള്ള കുട്ടികൾ ലേബർ റൂമിലെയും സർജിക്കൽ വാർഡിലെയും ഓപ്പറേഷൻ തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ്ലറ്റും വൃത്തിയാക്കണം. അവധി ദിനത്തിൽപ്പോലും പുറത്തോ വീട്ടിലോ പോകാനാകില്ല. പോയാൽ പിഴ ഈടാക്കുന്നതാണ് ഇവിടുത്തെ പതിവ്. ദിവസേന നിർബന്ധമായും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കണം. ഒരു മണിക്കൂർ മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാൻ അനുവദിച്ചിരിക്കുന്നത്.
ഹോസ്റ്റൽ മുറി തിങ്ങി നിറഞ്ഞതിൽ പരാതി പറഞ്ഞാൽ പിന്നെ ഇരുട്ട് മുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യ സർവകലാശാലയുടെ കൂടി ഇടപെടൽ കൗൺസിൽ തേടിയത്. ഈ സാഹചര്യത്തിലാണ് ഇന്ന് ആരോഗ്യ സർവകലാശാലയിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പിടിഎ യോഗം ചേരുന്നത്. നഴ്സസ് കൗൺസിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്.
വൈസ് പ്രിൻസിപ്പൽ സിസ്റ്റർ പ്രീതാ മേരിയെ തൽസ്ഥാനത്ത് നിന്ന് നീക്കാത്തെ മുന്നോട്ട് പോകാനാകില്ലെന്ന് മാനേജ്മെന്റിനും ബോധ്യമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾ ഉൾപ്പെട പഠിക്കുന്ന കോളേജിലാണ് എല്ലാവരെയും ഞെട്ടിക്കുന്ന സംഭവങ്ങളുണ്ടായത്. വൈസ് പ്രിൻസിപ്പൽ എല്ലാ കാര്യത്തെയും ലൈംഗിക ചുവയോടെയാണ് സമീപിക്കാറുള്ളതെന്നാണ് കുട്ടികളുടെ പ്രധാന പരാതി. പെൺകുട്ടികൾ മാത്രമുള്ള കോളേജിൽ ഒരുമിച്ച് ഇരിക്കാനോ, നടക്കാനോ പാടില്ല. അങ്ങനെ കാണുന്നവരെ സ്വർഗാനുരാഗികളായി മുദ്രകുത്തും. അഞ്ചു മിനിട്ടിൽ കൂടുതൽ ടോയ്ലറ്റിൽ ഇരുന്നാൽ പുറ വരുന്ന കുട്ടിയോട് സ്വയംഭോഗം കഴിഞ്ഞോയെന്നാണ് ചോദ്യം. യൂണിഫോമിൽ ചുളിവ് കണ്ടാൽ ആരുടെ കൂടെ കിടന്നിട്ടുള്ള വരവാ…. എന്നും മുഖത്ത് നോക്കി ചോദിക്കുന്നു എന്നത് അടക്കമുള്ള പരാതികളാണ് യർന്നത്.
മിക്ക കുട്ടികളും പൊട്ടികരയാറുണ്ടെങ്കിലും ഇപ്പോൾ ഭൂരിഭാഗം പേർക്കും ഇത് ശീലമായ മട്ടാണ്. പരാതി പറഞ്ഞാൽ വൈസ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് മാറിയാലും മറ്റുള്ളവരെ ഉപയോഗിച്ച് ഇന്റേണൽ മാർക്ക് ഉൾപ്പെടെ കുറച്ച് തോൽപ്പിക്കുമെന്നാണ് എല്ലാവരുടെയും പരാതി. അടങ്ങാത്ത പകയോടെ വേട്ടയാടുന്ന സ്വഭാവമാണ് വൈസ് പ്രിൻസിപ്പലിനെന്നും വിദ്യർത്ഥിനികൾ ആരോപിച്ചിരുന്നു. എങ്ങനെയെങ്കിലും പഠിച്ചു കഴിഞ്ഞ് ജീവനും കൊണ്ട് രക്ഷപ്പെടണം എന്ന മട്ടാണ് എല്ലാവർക്കുമുള്ളത്. സ്വകാര്യ കോളേജ് ആയതിനാൽ സെമസ്റ്ററിന് പണം നൽകിയാണ് പഠിക്കുന്നത് കേ പാസായില്ലെങ്കിൽ ജീവിതം ഇല്ലാതാകുമെന്ന് എല്ലാവരും ഭയക്കുന്നതാണ് വൈസ് പ്രിൻസിപ്പലും കൂട്ടരും മുതലെടുത്ത്.
ലൈംഗികാധിക്ഷേപങ്ങൾക്ക് പുറമേയാണ് കുട്ടികളെ കൊണ്ട് ചെരുപ്പ് കഴുകിക്കലും കോളേജിന്റെയും സേക്രട്ട് ഹാർട്ട് ആശുപത്രിയുടെയും തറയും വാഷ് ബേസിനും ഉൾപ്പെടെ കഴുകിക്കലും. നിത്യസംഭവമായ ഇത് അവിചാരിതമായി ഒരു യുവതി കാണാനിടയായതാണ് ഇപ്പോൾ എസ്.എച്ചിലെ വിദ്യാർത്ഥിനികൾക്ക് രക്ഷയായത്. രണ്ടാഴ്ച മുമ്പ് സേക്രട്ട് ഹാർട്ട് ആശുപത്രിയിൽ പ്രസവത്തിന് എത്തിയ യുവതിയാണ് വിദ്യാർത്ഥിനികളുടെ ദുരിതം കണ്ടത്. ആലപ്പുഴ സ്വദേശിയായ യുവതി ഓസ്ട്രേലിയയിൽ നഴ്സാണ്.
പ്രവസവേദയോടെ ലേബർ റൂമിലേക്ക് കയറാൻ സമീപത്തെ മുറിയിൽ കിടക്കുന്നതിനിടെയാണ് തന്റെ മുന്നിലിരുന്ന് യൂണിഫോമിട്ട് നഴ്സിങ് വിദ്യാർത്ഥിനി തറ തുടയ്ക്കുന്നത് കണ്ടത്. സാഹചര്യം മോശമായതിനാൽ യുവതി കൂടുതൽ ശ്രദ്ധിച്ചില്ല. ലേബർ റൂമിൽ പ്രവസ ശേഷം കിടിത്തിയിരുന്നപ്പോഴും തുടർന്ന് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൽ കിടത്തിയപ്പോഴും സമാനമായ കാഴ്ചകൾ കണ്ടു. രണ്ട് ദിവസത്തിന് ശേഷം വാർഡിലെത്തിയപ്പോഴും വിദ്യാർത്ഥികൾ അടിമകളെ പോലെ അടിച്ചുവാരുന്നു. തുടർന്ന് യുവതി ഇതെല്ലാം ഫോണിൽ വീഡിയോ എടുത്തു.
ടോയ്ലറ്റ് വൃത്തുയാക്കുന്നത് വരെ മാറി നിന്ന് പകർത്തി, തുടർന്ന് നഴ്സിങ് കൗൺസിൽ അംഗങ്ങൾ കൈമാറുകയായിരുന്നു. ഇതാണ് എസ്.എച്ചിലെ വിദ്യാർത്ഥികൾക്ക് ഇപ്പോൾ ആശ്വാസമായിരിക്കുന്നത്. വിദ്യാർത്ഥിനികൾക്ക് പോലും അപരിചിതയായ ഈ നേഴ്സാണ് ദുരത്തിൽ നിന്നും ഒരുകൂട്ടം വിദ്യാർത്ഥിനികൾക്ക് രക്ഷകയായിരിക്കുന്നത്. വീഡിയോ കണ്ടതോടെ നഴ്സിങ് കൗൺസിൽ മൂന്നംഗം അന്വേഷണ സമിതിയെ നിയോഗിച്ചു. ഇവർ ഈമാസം ആറിനാണ് കോളേജിൽ പരിശോധനയ്ക്ക് എത്തിയത്. പതിവ് പോലെ വിദ്യർത്ഥികളുടെ ക്ഷേമവും തിരക്കി. ആർക്കും പരാതിയില്ല. വിഷയങ്ങ എടുത്ത് ചോദിച്ചപ്പോഴും ആരും പറഞ്ഞില്ല.
കുറച്ച് കഴിഞ്ഞപ്പോൾ ഒരു വിദ്യാർത്ഥിനി പറഞ്ഞു. ഇവിടെയെല്ലാം ക്യാമറയാണ് മാറി നിന്നാൽ സംസാരിക്കാം. ഇതോടെ പരിശോധനാ സംഘം മാറി നിന്നു. പിന്നാലെ ബി.എസ്.സി നഴ്സിങ് മൂന്നും നാലും വർഷ വിദ്യാർത്ഥിനികൾ കൂട്ടത്തോടെയെത്തി വളഞ്ഞു നിന്നു. ഇത് ക്യാമറയിൽ കണ്ടാലും ആരാണ് സംസാരിക്കുന്നതെന്ന് വ്യക്തമാകരുത് എന്നായിരുന്നു വിദ്യാർത്ഥിനികളുടെ ആവശ്യം. തുടർന്ന് വൈസ് പ്രിൻസിപ്പലിനെ കുറിച്ചുള്ള പരാതി കെട്ടഴിച്ചത്.