കൊച്ചി: കോതമംഗലം കോട്ടപ്പടിയിലെ ജനങ്ങൾ പുലി ഭീതിയിൽ കഴിയാൻ തുടങ്ങിയിട്ട് ആഴ്ചകളായി. വളർത്തുമൃഗങ്ങൾക്കുനേരെയായിരുന്നു ആദ്യമൊക്കെ പുലിയുടെ ആക്രമണം. എന്നാൽ പിന്നിടത് പട്ടാപ്പകൽ മനുഷ്യനെ ആക്രമിക്കുന്നതിലേക്ക് വരെ എത്തി. അപ്പോഴും ഉള്ളിൽ ഊറിച്ചിരിക്കുന്ന സമീപനമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം
Also Read
https://newslinekerala24.com/2021/11/06/molnupiravir-antiviral-tablet-for-covid-19-treatment/
നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ പുലികൂട് സ്ഥാപിച്ചിട്ട് ഇരയെ ഇടാതെ കൂട് അടച്ചിടുകയായിരുന്നു. നാട്ടുകാർ പ്രതിക്ഷേധിച്ചതോടെയാണ് ഇരയെ ഇടാൻ വനം വകുപ്പ് തയ്യാറായതെന്ന് പ്രദേശവാസികൾ പറഞ്ഞു.
പുലിയുടെ ആക്രമണം രൂക്ഷമായ പ്ലാമുടിയിൽ നാട്ടുകാർ പരിഭ്രാന്തിയിൽ കഴിയുമ്പോഴും, ഇതിൽ പരിഹാരം കാണാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുടെയോ അധികാരികളുടെയോ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ സമീപനം ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പകൽ പോലും പുറത്തിറങ്ങാൻ കഴിയുന്നില്ല. കുട്ടികൾക്ക് പഠിക്കാനോ സ്കൂളിൽ പോകാനോ കഴിയാത്ത സാഹചര്യമാണുള്ളത്. ഇനിയെങ്കിലും തങ്ങൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം അധികാരികൾ ഒരുക്കിത്തരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നാട്ടുകാർ പ്രക്ഷോഭം ശക്തമാക്കിയപ്പോൾ രണ്ട് കൂടുകൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. പീച്ചിയിൽ നിന്നെത്തിച്ച മൂന്നാമത്തെ കൂട് കഴിഞ്ഞ രാത്രിയിൽ സ്ഥാപിച്ചതായി പ്രദേശവാസികൾ അറിയിച്ചു.
https://newslinekerala24.com/2021/11/06/crime-13/
https://newslinekerala24.com/2021/11/06/doha-banana-island/
വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip
ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl
🌟കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനും വാർത്തകൾ അറിയിക്കാനും ബന്ധപ്പെടുക ✨🌟🌟8848801594🌟⭐✨