spot_img
- Advertisement -spot_imgspot_img
Friday, March 29, 2024
ADVERT
HomeBREAKING NEWSകേബിൾ ടിവി നിയമത്തിന്റെ ലംഘനം ഉണ്ടായെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: ടിവി ചാനലുകൾക്ക് മാർഗ്ഗരേഖയുമായി കേന്ദ്രം

കേബിൾ ടിവി നിയമത്തിന്റെ ലംഘനം ഉണ്ടായെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്: ടിവി ചാനലുകൾക്ക് മാർഗ്ഗരേഖയുമായി കേന്ദ്രം

- Advertisement -

ന്യൂഡൽഹി: റഷ്യ–യുക്രെയ്ൻ യുദ്ധം, ജഹാംഗീർപുരി സംഘർഷം എന്നിവയുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിങ്ങിൽ ടിവി ചാനലുകൾക്കു മാർഗരേഖയുമായി കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം.

- Advertisement -

ഇരുവിഷയങ്ങളിലും പല ചാനലുകളും അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതും ഉദ്വേഗജനകവുമായ വാർത്തകൾ നൽകുന്നുവെന്നും ഇത് 1995 ലെ കേബിൾ ടെലിവിഷൻ നെറ്റ്‍വർക്ക്സ് (റെഗുലേഷൻ) നിയമത്തിന്റെ ലംഘനമാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സുഹൃദ്ബന്ധം, ക്രമസമാധാനം എന്നിവയെ ബാധിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്ന ചാനലുകൾക്ക് വിലക്ക് ഏർപ്പെടുത്താൻ കഴിയുന്ന 20–ാം വകുപ്പിന്റെ ലംഘനമുണ്ടായെന്നാണ് കേന്ദ്രത്തിന്റെ വാദം.

- Advertisement -

ടിവി ചർച്ചകളിൽ സഭ്യമല്ലാത്തതും പ്രകോപനപരവുമായ പരാമർശങ്ങൾ കാഴ്ചക്കാരിൽ തെറ്റായ സ്വാധീനം ചെലുത്തും. കുട്ടികളിൽ ഇത് ദീർഘകാലം നീണ്ടുനിൽക്കുന്ന മാനസിക ബുദ്ധിമുട്ടുകൾക്കും കാരണമാകുമെന്ന് ഉത്തരവ് പറയുന്നു.

- Advertisement -

റഷ്യ–യുക്രെയ്ൻ യുദ്ധം

ചില ചാനലുകൾ രാജ്യാന്തര ഏജൻസികളെ തെറ്റായി ഉദ്ധരിച്ച് വ്യാജവിവരങ്ങൾ പങ്കുവച്ചു. വാർത്തയുമായി ബന്ധമില്ലാത്തതും അപകീർത്തികരവും തെറ്റിദ്ധാരണാജനകവുമായ തലക്കെട്ടുകൾ ഉപയോഗിച്ചു. പല മാധ്യമപ്രവർത്തകരും വാർത്താഅവതാരകരും കെട്ടിച്ചമച്ചതും അതിശയോക്തി കലർന്നതുമായ പ്രസ്താവനകൾ നടത്തി.

റഷ്യ യുക്രെയ്നിൽ ആണവായുധം ഉപയോഗിക്കാൻ പോകുന്നുവെന്ന തരത്തിൽ ഏപ്രിൽ 18 മുതൽ 20 വരെ പ്രക്ഷേപണം ചെയ്ത ചാനൽവാർത്തകളാണ് ഉദാഹരണങ്ങളായി ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പല റിപ്പോർട്ടർമാരും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്നും സർക്കുലർ പറയുന്നു.

ജഹാംഗീർപുരി സംഘർഷം

ഡൽഹിയിലെ ജഹാംഗീർപുരി സംഘർഷവുമായി ബന്ധപ്പെട്ട് സമുദായങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കുന്ന തരത്തിൽ ചില ചാനലുകൾ വാർത്ത നൽകി. നിലവിൽ നടക്കുന്ന അന്വേഷണത്തെ തടസ്സപ്പെടുത്തുന്ന തരത്തിൽ ആധികാരികത ഉറപ്പാക്കാത്ത ചില സിസിടിവി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തു.

ഒരു പ്രത്യേക സമുദായത്തിന്റെ മാത്രം ദൃശ്യങ്ങൾ കാണിച്ച് സംഘർഷസാധ്യത വർധിപ്പിച്ചു. അധികൃതർ സ്വീകരിച്ച നടപടികൾക്കു ചില മാധ്യമങ്ങൾ വർഗീയനിറം നൽകിയെന്നും ഉത്തരവ് പറയുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -