spot_img
- Advertisement -spot_imgspot_img
Tuesday, June 6, 2023
ADVERT
HomeINTERNATIONALആദ്യ വാഹനവ്യൂഹം മരിയുപോൾ വിടാൻ റഷ്യൻ സേന അനുമതി നൽകി; പ്രതീക്ഷയോടെ കുടുങ്ങിപ്പോയ സാധാരണക്കാർ

ആദ്യ വാഹനവ്യൂഹം മരിയുപോൾ വിടാൻ റഷ്യൻ സേന അനുമതി നൽകി; പ്രതീക്ഷയോടെ കുടുങ്ങിപ്പോയ സാധാരണക്കാർ

- Advertisement -

Photo: Reuters

- Advertisement -

എൽവിവി: തുടർച്ചയായ ബോംബാക്രമണത്തിൽ മരിക്കുന്ന സാധാരണക്കാരെ രക്ഷിക്കാനുള്ള 10 ദിവസത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം തിങ്കളാഴ്ച യുക്രെയ്‌നിലെ റഷ്യൻ അധിനിവേശ നഗരമായ മാരിയുപോളിൽ നിന്ന് രക്ഷപ്പെടാൻ റഷ്യൻ സേന ആദ്യ വാഹനവ്യൂഹത്തിന് അനുമതി നൽകി.

തെക്കുകിഴക്കൻ തുറമുഖം, അധിനിവേശത്തിന്റെ ആദ്യ ആഴ്ച മുതൽ പൂർണ്ണമായും റഷ്യൻ സൈന്യത്താൽ ചുറ്റപ്പെട്ടു കഴിഞ്ഞിരുന്നു. യുദ്ധത്തിന്റെ ഏറ്റവും വലിയ ആഘാതങ്ങൾ അനുഭവിച്ച് ലക്ഷക്കണക്കിന് ആളുകൾ ഭക്ഷണമോ വെള്ളമോ പാർപ്പിടമോ ഇല്ലാതെ ബേസ്മെന്റുകളിൽ അഭയം പ്രാപിച്ചു.

- Advertisement -

നഗരത്തിൽ ഇതുവരെ 2,500 സാധാരണക്കാർ മരിച്ചതായി പ്രാദേശിക യുക്രേനിയൻ അധികൃതർ പറയുന്നു, ഇത് സ്വതന്ത്രമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ സിവിലിയന്മാരെ ലക്ഷ്യം വച്ചുള്ള ആക്രമണം തങ്ങൾ നടത്തിയതായുള്ള ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.

- Advertisement -

“ഒരു മണിക്ക് റഷ്യക്കാർ ഒരു ചെക്ക് പോയിന്റ് തുറന്നു, കാറുകളും ഇന്ധനവും ഉള്ളവർ സപ്പോരിജിയയുടെ ദിശയിലേക്ക് മരിയുപോളിൽ നിന്ന് പുറപ്പെടാൻ തുടങ്ങി,” ഇപ്പോൾ വടക്ക് യുക്രേനിയൻ അധീനതയിലുള്ള നഗരമായ സപ്പോരിജിയയിലുള്ള മരിയുപോൾ സിറ്റി കൗൺസിലിന്റെ പ്രതിനിധി ആൻഡ്രി റെംപെൽ, പറഞ്ഞതായി റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു

“ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ, 160 കാറുകൾ ചെക് പോസ്റ്റിൽ അനുമതി കാത്ത് കഴിയുകയാണ് . ഇനിയും എത്താനുള്ള വാഹങ്ങൾ നിരവധിയുണ്ട്. നഗരത്തിൽ ബോംബാക്രമണം തുടരുകയാണെങ്കിലും, ഈ റോഡിൽ ഷെല്ലാക്രമണം നടക്കുന്നില്ല. ആദ്യ കാറുകൾ എപ്പോൾ സപ്പോരിജിയയിലേക്ക് പോകുമെന്ന് ഞങ്ങൾക്ക് അറിയില്ല. കടന്നുപോകേണ്ട നിരവധി റഷ്യൻ ചെക്ക്‌പോസ്റ്റുകൾ ഉണ്ട്. രക്ഷപെടാൻ അനുമാത്ത് കാത്ത് കഴിയുന്ന ഒരു സിവിലിയൻ പറഞ്ഞതായി റോയി റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.

മരിയുപോളിൽ നിന്ന് 85 കിലോമീറ്റർ അകലെ റഷ്യൻ അധീനതയിലുള്ള നഗരമായ ബെർഡിയൻസ്‌കിലൂടെ സിവിലിയൻമാരുടെ വാഹനവ്യൂഹം ഇതിനകം കടന്നുപോയതായി സിറ്റി കൗൺസിൽ അറിയിച്ചു.സ്ഥാപിതമായ മാനുഷിക ഇടനാഴിയിൽ നിലവിൽ വെടിനിർത്തൽ കരാർ നിലനിൽക്കുന്നുണ്ടെന്നും സ്ഥിരീകരണമുണ്ട്.
മരിയുപോളിലെത്താനുള്ള സഹായത്തിനും സിവിലിയൻമാർക്കു പുറത്തുകടക്കുന്നതിനും സുരക്ഷിതമായ വഴി ലഭ്യമാക്കുക എന്നത് നിരവധി റൗണ്ട് ചർച്ചകളിൽ കീവിന്റെ പ്രധാന ആവശ്യമായിരുന്നു. പ്രദേശത്ത് പ്രാദേശിക വെടിനിർത്തലിന് മുമ്പ് നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: