ദുബായ്: ഗൾഫ് രാഷ്ട്രമായ സൗദി അറേബ്യയിൽ ആഭ്യന്തര വിമത സേനയായ ഹൂതിആക്രമണം.ഇന്ത്യൻ സമയം പുലർച്ചെ 5 മണിയോടെയാണ് നാല് ഡോൺ ആക്രമണങ്ങൾ നടന്നതെന്ന് സൗദി സഖ്യസേന മേധാവി സ്ഥിതീകരിച്ചു. സൗദിയിലെ പ്രധാന പ്രതിരോധ കേന്ദ്രമായ ജീസാനെ കേന്ദ്രീകരിച്ചായിരുന്നു ഹൂതികളുടെ പ്രധാന ആക്രമണങ്ങൾ. ജിസാനിലെ അരാംകെ പവർ സ്റ്റേഷനിലായിരുന്നു ആദ്യ ഡോൺ ആക്രമണം. ജിസാനിലെ തന്നെ പ്രധാന പവർ സ്‌റ്റേഷനായ ദർഫ്രാൻ അൽ ജനൂബ്, അൽ ഷഫീഖിലെ ഡീസലിനേഷൻ പ്ളാൻറ്, ഖാമീസ് മു ഷെയ്തിലെ ഗാസ് പ്ളാൻ്റ് എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണമുണ്ടായി. ജിസാനിൽ പ്രതിരോധ കേന്ദ്രങ്ങളിൽ മിസൈൽ ആക്രമണങ്ങളും ഉണ്ടായാതായി റിപ്പോർട്ടുണ്ട്.
സൗദി അറേബ്യയിലെ ആഭ്യന്തര വിമത സേനയാണ് ഹൂതികൾ.അഫ്ഗാൻ, സിറിയ, ഫ്രാൻസ് അടക്കമുള്ള രാജ്യങ്ങളിലെ ഭീകര സംഘടനകളാണ് ഇവർക്ക് സഹായങ്ങൾ നൽകി വരുന്നത്.ഹൂതികളെ അമർച്ച ചെയ്യാൻ സൗദി സർക്കാർ പ്രത്യേക സേന രൂപികരിച്ചിട്ടുണ്ട്. മുസ്ലീം മതകേന്ദ്രമായ മക്കയിൽ കഴിഞ്ഞ വർഷം ഹൂതികൾ നടത്തിയ ആക്രമണം സൗദി സർക്കാർ പരാജയ പെടുത്തിയിരുന്നു.