കോതമംഗലം : എം എ എൻജിനീയറിംഗ് കോളേജിൽ സ്പോട്സ് കോട്ടയിലെ കുട്ടികളെ SFI വിദ്യാർത്ഥികളും പുറത്തു നിന്നെത്തിയ DYFI പ്രവർത്തകരും കൂട്ടം ചേർന്ന് പോലീസിന്റെ സാന്നിധ്യത്തിൽ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
‘SFI യുടെയും DYFI യുടെയും ഗുണ്ടാ വിളയാട്ടമാണ് കോളേജിന് അകത്തും പരിസരത്തും നിരന്തരമായി ഉണ്ടാകുന്നത് പോലീസ് പലപ്പോഴും നോക്കുകുത്തികളായി മാറുന്നു. മാസങ്ങൾക്ക് മുൻപ് SFI യുടെ ലോക്കൽ സെക്രട്ടറിയെ കസ്റ്റഡിയിൽ എടുത്ത് മർദ്ദിച്ചു എന്നാരോപിച്ച് സത്യസന്ധനായ മികച്ച പോലീസ് ഓഫീസർക്കുള്ള മെഡൽ കരസ്ഥമാക്കിയിട്ടുള്ള സബ് ഇൻസ്പെക്ടർ മാഹിൻ സലീമിനെ ഭരണ സ്വാധീനം ഉപയോഗിച്ച് സസ്പെൻഡ് ചെയ്ത സംഭവം വലിയ വിവാദമായിരിന്നു. എന്നിട്ട് ഇപ്പോഴും പോലീസ് CPIM നേതാക്കളുടെ വാലാട്ടികളായി മാറുന്നു. നിരന്തമുള്ള ഇത്തരം ആക്രമണങ്ങൾ CPIM പാർട്ടി നേതൃത്വത്തിന്റെ ഒത്താശയോടെയാണ് നടക്കുന്നതെങ്കിലും ഒരു വാർത്ത നൽകാൻ പോലും കോതമംഗലത്തെ മാധ്യമ സിൻഡികേറ്റും തയ്യാറാകുന്നില്ല. CPIM നേതാവ് പത്രപ്രവർത്തക യൂണിയന്റെ ചെയർമാനായതോടെ CPIM ഏരിയ കമ്മിറ്റിയുടെ അനുവാദം കിട്ടിയാലെ വാർത്ത നൽകു എന്നായിരിക്കുന്നു.
ആണും പെണ്ണും കെട്ട ഈ പണിയെടുക്കുന്ന പോലീസിനും മാധ്യമങ്ങൾക്കും ലേശം ഉളുപ്പ് വേണ്ടേ ‘ എന്നും കോൺഗ്രസ് നേതാവ് അലി പടിഞ്ഞാറേച്ചാലിൽ പ്രതികരിച്ചു.