കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ വിദ്യാര്‍ഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്ന പരാതിയെ തുടര്‍ന്ന് അസി. പ്രൊഫസറെ സിന്‍ഡിക്കേറ്റ് പുറത്താക്കി. ഇംഗ്ലീഷ് വകുപ്പിലെ അസി. പ്രൊഫസര്‍ ഡോ. ഹാരിസ് കോടമ്പുഴയെയാണ് പുറത്താക്കിയത്. പരാതിയെ തുടര്‍ന്ന് അന്വേഷണ വിധേയമായി ഇയാളെ സസ്‌പെൻ്റ് ചെയ്തിരുന്നു.
യൂണിവേഴ്സിറ്റി ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് പുറത്താക്കൽ നടപടി. വിദ്യാര്‍ഥിനിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചെന്നും ഫോണിലേക്ക് നിരന്തരം അശ്ലീല സന്ദേശമയച്ചെന്നുമാണ് പരാതി. കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രൊഫസര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ഇയാള്‍ക്കെതിരെ അന്വേഷണ സമിതിക്ക് മുന്നില്‍ പേരുവെളിപ്പെടുത്താത്ത മറ്റ് പെണ്‍കുട്ടികളും പരാതി നല്‍കിയിരുന്നു.