കോഴിക്കോട്: എഴുപത് ലക്ഷം രൂപയുടെ ലഹരി വസ്തുക്കളുമായി യുവാവ് പിടിയിൽ.കോഴിക്കോട് മാങ്കാവ് ഫസലുദ്ദീൻ (36) ആണ് പിടിയിലായത്. ലഹരി ഗുളികകൾ, കഞ്ചാവ് അടക്കം പിടിച്ചെടുത്തിട്ടുണ്ട്. ബാംഗ്ളൂരിൽ നിന്നാണ് മയക്ക് എത്തിക്കുന്നതെന്ന് പോലിസ് അന്വേഷണത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ കോളേജുകളും, സ്ക്കൂളുകളും കേന്ദ്രികരിച്ച് വിതരണം ചെയ്യാനുള്ളതാണെന്ന് പോലിസ് പറഞ്ഞു. പെൺകുട്ടികളുൾപെടെ നിരവധി പേർ ലഹരിമരുന്ന് സംഘത്തിൽ കണ്ണികളാണെന്ന് സംശയിക്കുന്നു.
കോവിഡ് കാലഘട്ടത്തിലാണ് കോഴിക്കോട് നഗരത്തിൽ ലഹരിമരുന്ന് സംഘം സജീവമാവുന്നത്. ഗ്രാമപദേശങ്ങളിൽ വേരുറപ്പിച്ച സംഘം പിന്നീട് നഗരപ്രദേശങ്ങളിൽ താവളമാക്കി. ബാംഗ്ളൂർ കേന്ദ്രികരിച്ച വൻ സംഘമാണ് ഇവർക്ക് ലഹരി മരുന്നുകൾ എത്തിക്കുന്നത്.കഴിഞ്ഞ 2 മാസത്തിനുള്ളിൽ 10 ഓളം കേസുകളാണ് നഗരപ്രദേശങ്ങളിൽ എക്സൈസ് വകുപ്പ് പിടിച്ചത്. ലഹരി വിരുദ്ധ ബോധവൽക്കരണം ഫലപ്രദമാവുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്.
വെള്ളിയാഴ്ച രാത്രിയാണ് എക്സൈസ് കസ്റ്റഡയിലെടുത്തത്. ചോദ്യം ചെയ്യലിനുശേഷം വടകര നാർകോട്ടിക് കോടതി ഹാജരാക്കി പ്രതിയെ റിമാൻ്റ് ചെയ്തു. ലഹരി മാഫിയകളെ കുറിച്ചും, കണ്ണികളെ കുറിച്ചും പോലിസ് അ ന്വേഷണം ഊർജ്ജിതമാക്കി.