മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാന തവളത്തിൽ ബോംബ് വെച്ചയാളെ 20 വർഷം തടവിന് ശിക്ഷിച്ചു.മാഗ്ളൂരു സ്വദേശി ആദിത്യ റാവുവിനെയാണ് 20 വർഷം തടവിനും പതിനായിരം രൂപ പിഴയടക്കുന്നതിനും കോടതി വിധിച്ചത്.2020 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിമാനതവളത്തിനടുത്ത ടിക്കറ്റ് കൗണ്ടറിനടുത്ത ഗേറ്റിനടത്ത് നിന്നാണ് ബോംബ് കണ്ടെടുത്തത്.
യു എ പി എ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയ പോലിസ് ആദിത്യ റാവുവിനെ അറസ്റ്റ് ചെയ്തത്.മംഗളൂരു നാലാം ക്ളാസ് അഡിഷണൽ മജിസ്ട്രേറ്റ് ബിആർപല്ലവിയാണ് ശിക്ഷ വിധിച്ചത്.2018ൽ മറ്റൊരു വിമാന തവളത്തിൽ ബോംബ് വെച്ചെന്ന ഫോൺ സന്ദേശത്തിൽ ആദിത്യ റാവുവിനെ അറസ്റ്റ് ചെയ്തിരുന്നു.