കോതമംഗലം : നെല്ലിമറ്റത്ത് യുവാവ് പട്ടാപ്പകൽ ഭാര്യ വീടിൻ്റെ സിറ്റൗട്ടിൽ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു. ഇടുക്കി കൊന്നത്തടി സ്വദേശി ബിനു (35) ആണ് മരിച്ചത്. ഭാര്യയും മകനും കുടുംബവും വാടകയ്ക് താമസിച്ചിരുന്ന കോളനിപടി കണ്ണാടിക്കോടുള്ള വാടക വീട്ടിൽ വച്ച് ഇന്ന് ഉച്ചയോടെയാണ് സംഭവമുണ്ടായത്.
ബിനുവും ഭാര്യ ശരണ്യയുടേയും പ്രേമ വിവാഹമായിരുന്നു. ഇടുക്കി കൊന്നത്തടി മുക്കുടി വലിയവാഴയിൽ വീട്ടിൽ വിശ്വഭരന്റെ മകൻ ബിനുവും ശരണ്യയുമായിട്ടുള്ള വിവാഹം കഴിഞ്ഞിട്ട് 10 വർഷത്തോളമാകുന്നു. ഇതിൽ എട്ട് വയസ്സുള്ള ഒരു മകനുണ്ട്.
കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും പിണക്കത്തിലായിരുന്നു. ബിനുവിന് മറ്റൊരു ബന്ധമുണ്ടെന്ന സംശയമാണ് അകലാൻ കാരണമെന്ന് പറയപ്പെടുന്നു. ഇതേ തുടർന്ന് ശരണ്യയും മകനും ശരണ്യയുടെ പിതാവിനൊപ്പം നെല്ലിമറ്റത്ത് വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. . തന്റെ മകനെ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് പലപ്പോഴും ശരണ്യയുമായി ഫോണിലും മറ്റും തർക്കവും വഴക്കും നിലനിന്നിരുന്നു.
കുറച്ച് നാളുകളായി വിദേശത്ത് ജോലി ചെയ്ത് വരികയായിരുന്ന ശരണ്യ വിദേശത്ത് നിന്ന് നാട്ടിലെത്തിയത് മനസ്സിലാക്കിയ ബിനു ശരണ്യയെ കാണാൻ പല പ്രാവശ്യം ശ്രമിച്ചിരുന്നു. ഇന്ന് നെല്ലിമറ്റത്ത് ഉണ്ടാകുമെന്ന നിഗമനത്തിൽ ബിനു ഉച്ചയോടെ വാടക വീട്ടിലെത്തുകയും ആരേയും വീട്ടിൽ കാണാതെ വന്നതോടെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചതായും പോലീസ് പറയുന്നു.
തുടർന്ന് കയ്യിൽ കരുതിയിരുന്ന വേഗത്തിൽ തീപടരുന്ന ദ്രാവകം ദേഹത്തൊഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. തീയാളുന്നതിനിടയിൽ ജനൽ ചില്ലുകൾ പൊട്ടിത്തകർന്നിട്ടുണ്ട്. ശരീരം പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഊന്നുകൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി. മുതദേഹം പോസ്റ്റ് മാർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി