ദുരൂഹ സാഹചര്യത്തിൽ മരിച്ച വ്ലോഗർ റിഫ മെഹ്നുവിന്റെ പോസ്റ്റ്മോർട്ടം തുടങ്ങി. തഹസീൽദാരുടെ സാന്നിധ്യത്തിലാണ് കാക്കൂർ പാവണ്ടൂർ ജുമാ മസ്ജിദ് ഖബറിടത്തിൽ നിന്നും മൃതദേഹം പുറത്തെടുത്തത്.
ദുബായിൽ മരിച്ച റിഫയുടെ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം നാട്ടിൽ എത്തിച്ച് ഖബറടക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം നടത്തിയെന്ന് റിഫയുടെ ഭർത്താവ് മെഹ്‌നാസും സുഹൃത്തും തെറ്റിദ്ദരിപ്പിച്ചെന്നായിരുന്നു കുടുംബത്തിന്റെ പരാതി. റിഫയുടെ മാതാപിതാക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ താമരശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തീരുമാനിച്ചത്. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു.