കശ്മീരിലെ ഗുരെസ് സെക്ടറിൽ ഇന്ത്യൻ ആർമിയുടെ ചീറ്റ ഹെലികോപ്റ്റർ തകർന്ന് ഒരു പൈലറ്റ് മരിച്ചു. വെള്ളിയാഴ്ച്ചയാണ് സംഭവം. പരിക്കേറ്റ മറ്റൊരു പൈലറ്റ് ശ്രീനഗറിലെ 92 ബേസ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. രോഗബാധിതനായ ഒരു സൈനികനെ ഫോർവേഡ് പോസ്റ്റിൽ നിന്ന് ഒഴിപ്പിക്കാനുള്ള പതിവ് ദൗത്യത്തിനിടെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ബന്ദിപ്പോര ജില്ലയിലെ ഗുരേസിലെ ബറാബ് പ്രദേശത്ത് വച്ച് ഹെലികോപ്റ്റർ തകർന്നതായി സൈന്യം പ്രസ്താവനയിൽ പറയുന്നു..
സെർച്ച് ആൻഡ് റെസ്ക്യൂ ഹെലികോപ്ടറുകൾക്കൊപ്പം ഇന്ത്യൻ സൈന്യം ഉടൻ തന്നെ കാൽനടയായി ഒരു തിരച്ചിൽ നടത്തി,ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങൾ വടക്കൻ കശ്മീരിലെ ബന്ദിപ്പോരയിലെ ഗുജ്റാൻ പ്രദേശത്ത് നിന്ന് കണ്ടെത്തി.ഹെലികോപ്റ്ററിന് ബറാബിലെ ഗുജ്‌റാനിലെ ഫോർവേഡ് പോസ്റ്റുമായുള്ള ആശയവിനിമയം നഷ്ടപ്പെടട്ടിരുന്നതായി സൈന്യം പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പൈലറ്റിനെയും സഹപൈലറ്റിനെയും ഉധംപൂരിലെ കമാൻഡ് ആശുപത്രിയിലേക്ക് മാറ്റി.സഹ പൈലറ്റ് മേജർ സങ്കൽപ് യാദവ്, 29, 92 ബേസ് ഹോസ്പിറ്റലിൽ വച്ച് മരണത്തിന് കീഴടങ്ങി. പരിക്കേറ്റ ലഫ്റ്റനന്റ് കേണൽ റാങ്കിലുള്ള പൈലറ്റ് ഗുരുതരമാണെങ്കിലും പ്രതീക്ഷയുണ്ടെന്ന് സൈനിക വ്യത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹെലികോപ്റ്റർ തകർന്നതിലേക്ക് നയിച്ച സംഭവങ്ങൾ പരിശോധിച്ചുവരികയാണെന്ന് സൈന്യം പറഞ്ഞു. അപകടത്തിന്റെ വസ്‌തുതകളും അതിന്റെ കാരണവും കണ്ടെത്താൻ കോർട്ട് ഓഫ് എൻക്വയറി നടത്തുമെന്നും സൈന്യം പ്രസ്താവനയിൽ അറിയിച്ചു.