തിരുവനന്തപുരം: ഇന്നലെ മാതൃഭൂമി ന്യൂസ് ചാനലിൽ നടന്ന ചൂടൻ ചർച്ചയെ തുടർന്നുള്ള വിവാദത്തിൽ പ്രതികരണവുമായി ഇടതു സഹയാത്രികൻ എൻ ലാൽകുമാർ. ചർച്ച ചൂടുപിടിച്ചപ്പോൾ ലാൽ അൽപ്പം ചൂടിലാണ് സംസാരിച്ചത്. ഇത് ചാനൽ അവതാരകയായ മാതു സജി കേട്ടത് ഒരു അശ്ലീല വാക്കായാണ് താനും. ഇതാണ് വിവാദങ്ങൾ കൊഴുപ്പിച്ചത്. ഇതോടെ ഇടതു പ്രതിനിധി അശ്ലീല വാക്കു ഉപയോഗിച്ചെന്ന് പറഞ്ഞത് ലാലിനെ മാതു സജി ഇറക്കി വിടുകയും ചെയ്തു.
എന്നാൽ താൻ വിവാദമായ വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും ഫാക്ട് എന്നാണ് ഉപയോഗിച്ചതെന്നും ലാൽ കുമാർ വിശദീകരിച്ചു. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വിശദീകരണം നൽകിയത്. ഞാൻ മോശമായി സംസാരിച്ചു എന്നാണ് മാതൃഭൂമിയിലെ അവതാരക പീപ്പ് ശബ്ദമിടാതെ ആ വീഡിയോ ഇടണമെന്നാണ് ലാൽ ആവശ്യപ്പെട്ടത്. താൻ അങ്ങനെ വാക്ക് ഉപയോഗിച്ചിട്ടണ്ടെങ്കിൽ എനിക്ക് ജനം മാപ്പ് തരേണ്ട. ഞാൻ പരസ്യമായി മാപ്പും പറയുമെന്നും ലാൽ വിശദീകരിച്ചു.
ഇതുമായി ബന്ധപ്പെട്ട് ലാൽ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:
https://fb.watch/dhtmE6upfC/
ഞാൻ മോശമായി സംസാരിച്ചു എന്നാണ് മാതൃഭൂമിയിലെ അവതാരക Maadhu Saji പറയുന്നത്. ജലലു സൗണ്ട് ഇടാതെ ആ വീഡിയോ ഇടണം എന്നാണ് എന്റെ അഭിപ്രായം. Peep സൗണ്ട് ഇട്ടാൽ ഞാൻ f**k എന്ന് പറഞ്ഞു എന്ന് കരുതും..ഞാൻ അങ്ങനെ ഒരു വാക്ക് ഉപയോഗിച്ചില്ല എന്നാണ് എന്റെ വേർഷൻ. PS: ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ട് എങ്കിൽ ജനം അത് കേൾക്കട്ടെ. എനിക്ക് ജനം മാപ്പ് തരേണ്ട. ഞാൻ പരസ്യമായി മാപ്പും പറയും..
ഈ പോസ്റ്റിന് പിന്നാലെ താൻ എന്താണ് പറയാൻ ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റും ലാൽ ഫേസ്ബുക്കിൽ ഇട്ടിട്ടിലുണ്ട്. അത് ഇങ്ങനെയാണ് : I agree to all the facts you are stating here. Facts was the word used therein. Mathrubhumi misread my statement. I feel pity.
https://m.facebook.com/story.php?story_fbid=554947366040707&id=100045763449002
അതേസമയം ലാലിന്റെ വിശദീകരണം
എത്തിയതിന് പിന്നാലെ മാതൃഭൂമി അവരുടെ പേജിൽ നിന്നും ഈ ചാനൽ ചർച്ചയിലെ തർക്കഭാഗം നീക്കം ചെയ്യുകയും ചെയ്തു. ബിജെപിയുടെ കെവി എസ് ഹരിദാസ്, കോൺഗ്രസിന്റെ റിജിൽ മാക്കുറ്റി, രാഷ്ട്രീയ നിരീക്ഷകനായ ഒ.അബ്ദുള്ള എന്നിവരായിരുന്നു പാനലിലെ അതിഥികൾ. ചാനലിൽ മറ്റു ചർച്ച ചൂടുപിടിക്കവേയാണ് ഇന്നലെ ഈ സംഭവങ്ങൾ ഉണ്ടായത്.