ബംഗളുരു: മരിച്ചുപോയ സഹോദരന്റെ പേരിൽ ആൾമാറാട്ടം നടത്തി 24 വർഷം സ്കൂൾ അധ്യാപകനായി ജോലി ചെയ്തയാൾ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ സ്വദേശി ലക്ഷ്മണെ ഗൗഡയെയാണ് പിടികൂടിയത്.
അധ്യാപകനായി നിയമന ഉത്തരവ് ലഭിച്ച സഹോദരൻ ലോകേഷ് ഗൗഡ, ജോലിയിൽ പ്രവേശിക്കും മുൻപു മരിച്ചു. തുടർന്ന് ലോകേഷിന്റെ സർട്ടിഫിക്കറ്റുകളുമായി ലക്ഷ്മണെ 1998ൽ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. 2019ൽ ചില ബന്ധുക്കൾ വിദ്യാഭ്യാസ വകുപ്പിനും ലോകായുക്തയ്ക്കും പരാതി നൽകി