കൊച്ചി: ട്വന്റി 20 പ്രവർത്തകനായ ദീപുവിന്‍റെ കൊലപാതക കേസിൽ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് പരിഗണിക്കുന്ന ജില്ലാ ജഡ്ജി തൃശ്ശൂർ ജില്ലാ സെക്രട്ടറിയുടെ മകളാണ് എന്നും ജഡ്ജിക്ക് വ്യക്തമായ സിപിഎം ബന്ധമുണ്ടെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. കോടതി മാറ്റം ആവശ്യപ്പെട്ട് ദീപുവിന്‍റെ അച്ഛൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ജസ്റ്റിസ് മേരി ജോസഫിന്‍റെ സുപ്രധാനമായ നടപടി.
ജില്ലാകോടതിയിൽ നിന്ന് തങ്ങൾക്ക് നോട്ടീസോ തങ്ങളാവശ്യപ്പെട്ട രേഖകളോ നൽകാൻ തയ്യാറാകുന്നില്ല. ഈ സാഹചര്യത്തിൽ നീതി തങ്ങൾക്ക് ലഭിക്കില്ലിന്നും ജാമ്യ ഹർജി പരിഗണിക്കുന്ന കോടതി മാറ്റണമെന്നുമാണ് ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടത്. വിശദമായ കേസ് ഡയറി ഹാജരാക്കാൻ ആവശ്യപ്പെട്ട ഹൈക്കോടതി ഹർജി പരിഗണിക്കുന്നത് മറ്റന്നാളത്തേക്ക് മാറ്റി.