എറണാകുളം : എറണാകുളം അങ്കമാലി അതിരൂപത ഭൂമി ഇടപാട് കേസിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയിൽ. അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചു. സംശയത്തിന്റെ അടിസ്ഥാനത്തിൽ പള്ളിവക സ്വത്തുക്കളെ പറ്റി അന്വേഷിക്കാൻ കഴിയില്ല. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി നടപടി റദ്ദാക്കണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.
സർക്കാരിന്റെ പുറമ്പോക്ക് ഭൂമിയുൾപ്പെട്ടിടന്നതിൽ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെതിരായാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട് കാക്കനാട് മജിസ്ട്രേറ്റ് കോടതിയലുള്ള കേസുകളിലെ നടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.