പാലക്കാട്: പാലക്കാട് എക്സൈസ് ഡിവിഷൻ ഓഫീസിൽ നിന്നു പത്തരലക്ഷം രൂപ വിജിലൻസ് പിടിച്ചെടുത്തു. ഓഫീസ് അസിസ്റ്റന്റിന്റെ പക്കൽ നിന്ന് 2. 4ലക്ഷം രൂപയും രണ്ട് ഷാപ്പ് ലൈസൻസികളുടെ പക്കൽ നിന്ന് ആറ് ലക്ഷവും കണ്ടെടുത്തു. കള്ള് ഷാപ്പ് ലൈസൻസ് പുതുക്കലിന് കോഴ നൽകാനെത്തിച്ച പണമാണ് കണ്ടെത്തിയതെന്ന് വിജിലൻസ് അറിയിച്ചു.
ഇന്ന് രാവിലെ മുതലാണ് വിജിലൻസ് സംഘം പരിശോധന നടത്തിയത്. കള്ള് ഷാപ്പ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് കോഴപ്പണം ആവശ്യപ്പെടുന്നുവെന്ന ആരോപണം ശക്തമായതിന് പിന്നാലെയായിരുന്നു വിജിലൻസിന്റെ പരിശോധന. ഒരു സർക്കാർ ജീവനക്കാരൻ ഉൾപ്പടെ മൂന്നാളുകളിൽ നിന്നാണ് പത്ത് ലക്ഷത്തിലധികം കോഴപ്പണം കണ്ടെത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന തുടരുമെന്ന് വിജിലൻസ് അറിയിച്ചു.